കൊച്ചി: ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025-26 സാന്പത്തിക വർഷത്തിൽ വരുമാനത്തിലും ഉപഭോക്തൃ വർധനയിലും മികച്ച മുന്നേറ്റം കൈവരിച്ച് റിലയൻസ് ജിയോ കേരളത്തിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കി.
ടെലികോം മേഖലയിലെ പ്രധാന വളർച്ചാ സൂചികയായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) വിഹിതത്തിൽ കേരളത്തിൽ ജിയോ ഒന്നാം സ്ഥാനത്തെത്തി. 2025-26 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജിയോയുടെ വിപണി വിഹിതം 32.8 ശതമാനമായി ഉയർന്നു.
ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിലും, ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിലും, വർധിച്ചു വരുന്ന ഉപഭോക്തൃ അടിത്തറയിൽ നിന്ന് കൂടുതൽ വരുമാനം സൃഷ്ടിക്കുന്നതിലും ജിയോ കൈവരിച്ച വിജയത്തിന്റെ പ്രതിഫലനമാണ് ഈ വളർച്ച.
2025-26 സാന്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ജിയോയുടെ എജിആർ 868.16 കോടി രൂപയായി. 2024-25 സാന്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 796.59 കോടിയായിരുന്നു. ഇതോടെ വാർഷിക അടിസ്ഥാനത്തിൽ 71.57 കോടിയുടെ വർധനയും ഏകദേശം 9 ശതമാനം വളർച്ചയും കന്പനി രേഖപ്പെടുത്തി.
വരിക്കാരുടെ എണ്ണത്തിലും ജിയോ ശക്തമായ മുന്നേറ്റം തുടരുകയാണ്. 2025-26 സാന്പത്തിക വർഷത്തിൽ കേരളത്തിലുടനീളം 5 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെ കന്പനി സ്വന്തമാക്കി. ഇതിൽ 3.53 ലക്ഷം മൊബിലിറ്റി ഉപഭോക്താക്കളും 1.51 ലക്ഷം ഹോം ബ്രോഡ്ബാൻഡ് (ഫൈബർ) ഉപഭോക്താക്കളും ഉൾപ്പെടുന്നു. ഈ നേട്ടം ജിയോയുടെ ഉപഭോക്തൃ വിപണി വിഹിതം (സിഎംഎസ്) കൂടുതൽ മെച്ചപ്പെടുത്തുകയും സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട ഡിജിറ്റൽ സേവനദാതാവ് എന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു.
മൊബൈൽ കണക്റ്റിവിറ്റി, ജിയോ ട്രൂ 5ജി സേവനങ്ങൾ, ഹോം ബ്രോഡ്ബാൻഡ് സേവനങ്ങൾ, വ്യക്തിഗത ഉപഭോക്താക്കളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ഉൾപ്പെടുന്ന ജിയോയുടെ വിപുലമായ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ വർധിച്ചുവരുന്ന ഉപയോഗമാണ് ഈ മികച്ച പ്രകടനത്തിന് പിന്നിൽ.